Wednesday, February 2, 2011

ഉഹ്‌ദ് യുദ്ധം - from wiki

ഉഹ്‌ദ് യുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഉഹുദ് യുദ്ധം (Arabic: غزوة أحد Ġazwat ‘Uud) ക്രി.വ.625 മാർച്ച് 19ന് (ഹിജ്റ 3ആം വർഷം ശവ്വാ 3ന്) പ്രവാച്കൻ മുഹമ്മദിന്റെ നേതൃത്വത്തി മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ്.
പശ്ചാത്തലം
ക്രി.വ.613 പ്രവാചകൻ മുഹമ്മദ് മക്കയി ഇസ്ലാമിക പ്രബോധനവുമയി രംഗത്തിറങ്ങിയതു മുതൽ മക്കയിലെ സമൂഹം അദ്ദേഹത്തെ പലവിധത്തിലും ഉപദ്രവിച്ചു പോന്നു. മക്കയിൽ അദ്ദേഹത്തിന് വളരേകുറച്ച് അനുയായികളെയെ ലഭിച്ചുള്ളു. അക്രമം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോ യസ്രിബ്(മദീന)വാസികളുടെ ക്ഷണപ്രകാരം മുഹമ്മദും അനുയായികളും അങ്ങോട്ടു പാലായനം ചെയ്തു. മദീനയിൽ പ്രവാചകൻ ഒരു ഇസ്ലാമിക സമൂഹം പടുതുയത്തി. മദീനയെ നശിപ്പിക്കാൻ വൻയുദ്ധസന്നാഹവുമായി എത്തിയ മക്കക്കാരെ ബദ്റിൽ വച്ച് നാമമാത്ര മുസ്ലിംകൾ പരാചയപ്പെടുത്തി. ഇതിനു പ്രതികാരമായി അടുത്തവർഷം മക്കക്കാർ നടത്തിയ നീക്കമാണ് ഉഹുദ് യുദ്ധത്തി കലാശിച്ചത്.

യുദ്ധം
യുദ്ധ ഭൂപടം, മക്കക്കാരുടെയും മുസ്ലിംകളുടേയും തമ്പുകൾ കാണാം.
ഹിജ് റ വർഷം 3 ശവ്വാൽ മാസം മക്കക്കാ അബു സുഫിയാനിന്റെ നേതൃത്വത്തി 3000 കാലാൾപടയും 200 അശ്വഭടന്മാരും അടങ്ങുന്ന സൈന്യവുമായി മദീനയെ ലക്ഷ്യമാക്കി നീങ്ങി.മദീനയുടെ പ്രാന്തപ്രദേശമായ ഉഹുദ് മലയടിവാരത്തിൽ 1000 കലാൾപടയടങ്ങുന്ന പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നിൽ നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹുദ് മലയുടെ മുകളി വിന്യസിച്ചു,എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്ന് കല്പ്പിക്കുകയും ചെയ്തു. ശവ്വാൽ 3ന് യുദ്ധം ആരംഭിച്ചു. തുടക്കത്തിൽ മുസ്ലിംകക്കയിരുന്നു വിജയം.ഖുറൈഷികൾ പിൻവാങ്ങിത്തുടങ്ങി.മലമുകളിൽ നിലയുറപ്പിച്ച അമ്പെയ്ത്തുകാരി ഭൂരിഭാഗവും യുദ്ധമുതൽ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് താഴെ ഇറങ്ങി.ഇതു കണ്ട ഖുറൈഷി പടനായകൻ ഖാലിദ് ബിൻ വലീദ് മക്കക്കരെയും കൂട്ടി ഉഹുദ് മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിംകളെ പിന്നിൽ നിന്ന് ആക്രമിച്ചു.അപ്രതീക്ഷിത ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നാഭിന്നമായി.മുസ്ലിം നാകയകൻ ഹംസ ബിൻ താലിബ് വധിക്കപ്പെടുകയും,പ്രവാചകന് പരിക്കേൽക്കുകയും ചെയ്തു.പ്രവാചകൻ വധിക്കപ്പെട്ടു എന്നുള്ള കിംവദന്തിയും പരന്നു.പിന്നീട് മുസ്ലിംകൾ ഖുറൈഷികളെ തുരത്തിയെങ്കിലും മുസ്ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി.70ഓളം മുസ്ലിംകൾ യുദ്ധത്തിൽ വധിക്കപ്പെട്ടു.
[യുദ്ധാനന്തരം
യുദ്ധത്തിൽ കൊല്ലപ്പെട്ട മുസ്ലിംകളെ പ്രവാചക യുദ്ധഭൂമിയി തന്നെ കബറടക്കി.തുടർന്ന് ഒരു ചെറുസംഘത്തെ മക്കക്കാരുടെ പിന്നി അയച്ചു.മക്കക്കാരെ മദീനപ്രദേശത്തു നിന്നു കഴിവതും വേഗം അകറ്റാൻ സമ്മദ്ദം ചെലുത്താ വേണ്ടിയായിരുന്നു ഇത്.

1 comment:

  1. എൻപതിചിലാന്മ വെട്ടു സഹബി

    ReplyDelete