Thursday, January 27, 2011

അടിമത്തത്തോടുള്ള ഖുർആനിന്റെ സമീപനമെന്താണ്‌?

 

നമ്മുടെ സമൂഹത്തിൽ ഇന്ന്‌ നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ്‌ അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട്‌ പ്രസ്തുത ഭൂതകാ

ലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോൾ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളിൽ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. വർത്തമാനത്തിന്റെ ഭൂമികയിൽനിന്നുകൊണ്ട്‌ ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച്‌ കേവല നി ഗമനത്തിലെത്തുവാൻ കഴിയില്ല. അടിമത്തമെന്നാൽ എന്താണെന്നും പുരാ തന സമൂഹങ്ങളിൽ അത്‌ ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെ ന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുർആൻ സമീപിച്ച രീതിയുടെ മഹ ത്വം നമുക്ക്‌ ബോധ്യമാകൂ. ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂർണമായ അധികാരത്തിന്‌ വിധേയമാ യിത്തീരുന്ന സ്ഥിതിക്കാണ്‌ അടിമത്തമെന്ന്‌ പറയുന്നത്‌. ശരീരവും ജീവ നും കുടുംവും അങ്ങനെ തനിക്ക്‌ എന്തൊക്കെ സ്വന്തമായുണ്ടോ അതെ ല്ലാം മറ്റൊരാൾക്ക്‌ അധീനമാക്കപ്പെട്ട രീതിയിൽ ജീവിതം നയിക്കുന്ന വനാണ്‌ അടിമ. അവൻ ഉടമയുടെ ജംഗമസ്വത്താണ്‌. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാൾക്ക്‌ നൽ കുന്ന അവകാശങ്ങൾ മാത്രം അനുഭവിച്ച്‌ ഉടമക്കുകീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനാണ്‌ അടിമ. അടിമസമ്പ്രദായത്തിന്റെ ഉൽപത്തി എങ്ങനെയാണെന്നോ, അത്‌ എവി ടെ, എന്നാണ്‌ തുടങ്ങിയതെന്നോ ഉറപ്പിച്ച്‌ പറയാൻ പറ്റിയ രേഖകളൊ ന്നും ഉപൽധമല്ല. ക്രിസ്തുവിന്‌ 20 നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഈസ​‍്ര മ്പദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന്‌ ഉറപ്പാണ്‌. ബി.സി 2050-നോ ടടുത്ത്‌ നിലനിന്നിരുന്ന ഉർനാമു (ഡൃ ചമാ​‍ൗ) നിയമസംഹിതയിൽ അടിമകളെ ക്കുറിച്ച്‌ പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. യുദ്ധത്തിൽ തടവുകാരായി പിടിക്ക പ്പെടുന്നവർക്ക്‌ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട്‌ കൂലിയില്ലാതെ ജോലിചെ യ്യിക്കുന്ന പതിവിൽനിന്നാവണം അടിമത്തം നിലവിൽ വന്നതെന്നാ ണ്‌ അനുമാനം. പുരാതന സുമേറിയൻ ഭാഷയിൽ അടിമകളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദങ്ങളാണ്‌ ഈ അനുമാനത്തിന്‌ നിദാനം. പുരുഷ അടിമക്ക്‌ നിദാ-കൂർ എന്നും സ്ത്രീ അടിമക്ക്‌ മുനുസ്‌-കൂർ എന്നുമായിരു ന്നു പേർ. വിദേശിയായ പുരുഷൻ, വിദേശിയായ സ്ത്രീ എന്നിങ്ങനെ യാണ്‌ യഥാക്രമം ഈ പദങ്ങളുടെ അർഥം. യുദ്ധത്തടവുകാരെ കൊണ്ടുവ ന്നിരുന്നത്‌ വിദേശത്തുനിന്നായിരുന്നതിനാൽ അവരെ അടിമകളാക്കിയ പ്പോൾ ഈ പേരുകൾ വിളിക്കപ്പെട്ടുവെന്നാണ്‌ ഊഹിക്കപ്പെടുന്നത്‌. ലോകത്ത്‌ ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേൽ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബ്ളിൽ അടിമത്ത ത്തെക്കുറിച്ച്‌ ഒരുപാട്‌ പരാമർശങ്ങളുണ്ട്‌. പൗരാണിക പ്രവാചകനായിരു ന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന്‌ കാണാൻ കഴിയും (ഉൽപത്തി 17:13, 14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ്‌ ബ്ളിന്റെ അ നുശാസന (ആവർത്തനം 20:10, 11) അടിമയെ യഥേഷ്ടം മർദിക്കുവാൻ യജമാനന്‌ സ്വാതന്ത്ര്യം നൽകുന്ന ബ്ൾ പക്ഷേ, പ്രസ്തുത മർദന ങ്ങൾക്കിടയിൽ അടിമ മരിക്കാനിടയാകരുതെന്ന്‌ പ്രത്യേകം നിഷ്കർഷി ക്കുന്നുണ്ട്‌. `ഒരുവൻ തന്റെ ആൺഅടിമയെയോ പെൺഅടിമയെയോവ ടികൊണ്ടടിക്കുകയും അയാളുടെ കൈയാൽ അടിമ മരിക്കുകയും ചെയ്‌ താൽ അയാളെ ശിക്ഷിക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാൽ അയാളെ ശിക്ഷിക്കരുത്‌. കാരണം അടിമ അയാളുടെ സ്വത്താ ണ്‌` (പുറപ്പാട്‌ 21:20, 21) എന്നതായിരുന്നു ഇവ്വിഷയകമായി ഇസ്രായേൽ സമുദായത്തിൽ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തുംശേ ഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീ കരിക്കേണ്ട നിലപാടുകളെ സംന്ധിച്ച ഉപദേശങ്ങളൊന്നും യേശുവി​‍െ ന്റ വചനങ്ങളിലില്ല. `കർത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകൾ ആത്മാർഥമായി യജമാനന്മാരെ സേവിക്കണം` (എഫേ 6:5-9). `അടിമകളേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരി ക്കുക; യജനമാനന്മാർ കാൺകെ, അവരെ പ്രീണിപ്പിക്കാൻ വേണ്ടി മാ ത്രമല്ല, ആത്മാർഥതയോടുകൂടി കർത്താവിനെ ഭയപ്പെട്ട്‌ യജമാനന്മരെ അനുസരിക്കുക` (കൊളോ 3:22) എന്നുമുള്ള പരാമർശങ്ങൾ ഒഴിച്ചാൽ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദേശങ്ങളൊന്നും പൗലോസി ന്റെ ലേഖനങ്ങളിൽ കാണാൻ കഴിയുന്നില്ല. ഗ്രീക്കോ-റോമൻ നാഗരി കതയിൽ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയു ടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലന ​‍ിന്നിരുന്നുവെന്ന്‌ കാണാനാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നി കൃഷ്ടവുമായവുമായ കഥകൾ ഏറെ പറയാനുള്ള റോമാ സംസ്കാര ത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമർശമർഹിക്കുന്നു. ഇന്ത്യയിൽ അടിമത്തം നിലനിന്നത്‌ മതത്തിന്റെ ഭാഗമായിക്കൊണ്ടാ ണ്‌. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ്‌ വർണാശ്രമ വ്യവസ്‌ ഥ. ശ്രുതികളിൽ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹി തകളിൽ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂ

ക്തത്തിലാണ്‌ (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങൾ നമുക്ക്‌ കാ ണാൻ കഴിയുന്നത്‌. `പരമപുരുഷന്റെ ശിരസ്സിൽനിന്ന്‌ ബ്രാഹ്മണനുംകൈ കളിൽനിന്ന്‌ വൈശ്യനും പാദങ്ങളിൽ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെ ന്ന ഋഗ്വേദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന വർ ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണ ക്കാക്കിയത്‌ സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാ തുർവർണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ആധുനി ക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത്‌ ഗീത `ചാ തുർവർണ്യം മയാസൃഷ്ടം ഗുണ കർമ വിഭാഗശഃ` (4:13) എന്നാണ്‌ പറ ഞ്ഞിരിക്കുന്നത്‌. `ഗുണകർമങ്ങളുടെ വിഭാഗത്തിനനുസരിച്ച്‌ നാലു വർ ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌ ഞാൻ തന്നെയാണെ`ന്നർഥം. ദൈവത്തിന്റെ പാദങ്ങളിൽനിന്ന്‌ പടക്കപ്പെട്ടവർ പാദസേവ ചെയ്യുവാന ​‍ായി വിധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ്‌ ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജ ന്മപാപത്തിന്റെ ശിക്ഷയായാണ്‌ അവർണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച്‌ സവർണനായി ജനിക്ക ണമെങ്കിൽ ഈ ജീവിതം മുഴുവൻ സവർണരുടെ പാദസേവ ചെയ്തത്‌ അവരെ സംതൃപ്തരാക്കുകയാണ്‌ വേണ്ടതെന്നുമാണ്‌ അവരെ മതഗ്രന്‌ ഥങ്ങൾ പഠിപ്പിച്ചത്‌. അടിമകളായി ജനിക്കാൻ വിധിക്കപ്പെട്ട ചണ്ഡാള ന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ്‌ ഛന്ദോഗ്യോപനിഷത്ത്‌ (5: 10:7) പരിഗണിച്ചിരിക്കുന്നത്‌. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃ ഗങ്ങളോടുള്ളതിനേക്കാൾ നീചവും നികൃഷ്ടവുമായിരുന്നുവെന്ന്‌ മനുസ്‌ മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാൽ മനസ്സിലാകും. ജന്മത്തിന്റെ പേരിൽ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊ പ്പംതന്നെ ഇന്ത്യയിൽ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭ ​‍ാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടിൽ നിന്ന്‌ ലഭിച്ച ശിലാലിഖിതങ്ങളിൽനിന്ന്‌ ചോള കാലത്തും ശേഷവും ക്ഷേ ത്രങ്ങളോട്‌ ബന്ധപ്പെട്ടുകൊണ്ട്‌ അടിമ വ്യാപാരം നിലനിന്നിരുന്നുവെ ന്ന്‌ മനസ്സിലാകുന്നുണ്ട്‌. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയിൽനിന്ന്‌ ആളുകളെ പിടിച്ച്‌ അടിമകളാക്കിവിദേ ശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവിൽ വന്നു. ട്രാൻക്യൂ​‍ാറി ലെ ഒരു ഇറ്റാലിയൻ പുരോഹിതൻ, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയു ടെ ഭാര്യയെയും നാലു മക്കളെയും മുപ്പത്‌ `പഗോഡ`ക്ക്‌ മനിലയിലേ ക്ക്‌ പോകുന്ന ഒരു കപ്പലിലെ കപ്പിത്താന്‌ വിറ്റതായി ചില ചരിത്രരേഖകളി ലുണ്ട്‌ (സർവവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരുസ ർവേപ്രകാരം അന്ന്‌ ഇന്ത്യയിൽ എൺപത്‌ ലക്ഷത്തിനും തൊണ്ണൂറുല ക്ഷത്തിനുമിടയിൽ അടിമകളുണ്ടായിരുന്നു. മലാറിലായിരുന്നു ഇന്ത്യയി ലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്‌. അവിടത്തെ ആകെ ജനസംഖ്യയിൽ 15 ശതമാനം അടിമകളായിരുന്നുവത്രേ! (ഋ​‍ിര്യരഹീ ​‍ുമലറശമ ആ​‍ൃശംശരമ ഢീഹ 27, ​‍ുമഴല 289). റോമാ സാമ്രാജ്യത്തിൽ ക്രിസ്തുവിന്‌ മുമ്പ്‌ രണ്ടാം നൂറ്റാണ്ടു മുതൽ നീണ്ട ആറു ശതാ​‍്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരി​‍്ര തത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ്‌ മനസ്സിലാവു ന്നത്‌. ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെര സിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേർപ്പെ ട്ട്‌ മരിച്ചു വീഴാൻ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവൻ. അടിമകളുടെ ശരീരത്തിൽനിന്ന്‌ ദ്വന്ദയുദ്ധക്കളരിയിൽ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ്‌ വർധിക്കുമ്പോൾ യജമാനന്മാർ `ഹുറേ` വിളികളുമായി അവരെപ്രേ ​‍ാൽസാഹിപ്പിക്കുകയും ചാട്ടവാർ ചുഴറ്റിക്കൊണ്ട്‌ അവരെ ഭീതിപ്പെടു ത്തുകയും ചെയ്യുകയായിരുന്നു പതിവ്‌! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം! കൊളംസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ്‌ ആധുനിക ലോക ത്ത്‌ അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീർത്തത്‌. നീഗ്രോകൾ അടി മകളാക്കപ്പെട്ടു. കമ്പോളങ്ങളിൽ വെച്ച്‌ കച്ചവടം ചെയ്യപ്പെട്ടു. ഒരു സ്‌ പാനിഷ്‌ ബിഷപ്പായിരുന്ന ബാർതലോച ദെ ലാസ്കാസാസ്‌ ആയിരുന്നു അമേരിക്കൻ അടിമത്തൊഴിൽ വ്യവസ്ഥക്ക്‌ തുടക്കം കുറിച്ചത്‌. അടിമവ്യാപ ​‍ാരത്തിനായി മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനികൾ യൂറോപ്പിലു ണ്ടായിരുന്നു. ആഫ്രിക്കൻ തീരപ്രദേശങ്ങളിൽനിന്ന്‌ അടിമകളെക്കൊ ണ്ടുവന്ന്‌ അമേരിക്കയിൽ വിൽക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാ പാരം. പതിനേഴ്‌ മുതൽ പത്തൊമ്പത്‌ വരെ നൂറ്റാണ്ടുകൾക്കിടക്ക്‌ അമേരി ക്കയിൽ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകൾ ഇറക്കുമതി ചെയ്യ പ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. മണി ന്ധത്തിലും കണങ്കാലിലും രണ്ട ​‍്അടി മകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലിൽ കൊണ്ടുപോയിരുന്നത്‌. അത്ലാന്റിക്‌ സമുദ്രം തരണം ചെയ്യുന്നതിനിടക്ക്‌ നല്ലൊരു ശതമാനം അടിമകൾ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണ മെത്രയെന്നതിന്‌ യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന്‌ എന്തു വി

അടിമത്തത്തെക്കുറിച്ച ഖുർആനിക വീക്ഷണത്തെയും അതിനോടു ള്ള സമീപനത്തെയുംകുറിച്ച്‌ ചർച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ്‌ പ്രസ്തുത സമ്പ്രദായത്തിന്റെ ഉൽപത്തിയെയെയും ചരിത്രത്തെയും കുറി ച്ച്‌ സംക്ഷിപ്തമായി പ്രതിപാദിച്ചത്‌. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അ പ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗി കമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ്‌ ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ്‌ മനസ്സിലാവുന്നത്‌. ഈ രംഗത്ത്‌ ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗി കത മനസ്സിലാകണമെങ്കിൽ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന്‌ നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസികഘ ടനയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്‌. നിരന്തരമായ അടിമ ത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതിൽ കാര്യമാ യ സ്വാധീനം ചെലുത്തുന്നുണ്ട്‌. തലമുറകളായി കൈമാറ്റം ചെയ്യപ്പെ ടുന്ന അടിമത്ത നുകം ചുമലിൽ വഹിക്കുന്നതുകൊണ്ട്‌ അവന്റെ മന സ്സിൽ അനുസരണത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും ശീലങ്ങൾ ആഴ ത്തിൽ വേരൂന്നിയിട്ടുണ്ടാവും. ചുമതലകൾ ഏറ്റെടുക്കുവാനോ ഉത്തരവാ ദിത്തങ്ങൾ വഹിക്കുവാനോ അവന്‌ കഴിയില്ല. ഉടമയുടെ കൽപന ശിര സാവഹിക്കാൻ അവന്റെ മനസ്സ്‌ സദാ സന്നദ്ധമാണ്‌. അയാളുടെ ഇച്‌ ഛക്കനുസരിച്ച്‌ കാര്യങ്ങളെല്ലാം നിർവഹിക്കാൻ അടിമക്ക്‌ നന്നായറിയാം. എന്നാൽ, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ്‌ അവനു സാധി ക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാൻ അവന്റെ മനസ്സ്‌ അശക്തമായിരി ക്കും. ഭാരം താങ്ങുവാൻ അവന്റെ മനസ്സിന്‌ കഴിയില്ല. ചുമതലകൾ ഏറ്റെടുക്കുന്നതിൽനിന്ന്‌ ഓടിയകലാനേ അവനു സാധിക്കൂ. എന്നാൽ യ ജമാനൻ എന്തു കൽപിച്ചാലും അതു ശിരസാവഹിക്കാൻ അവൻ സദാസ ന്നദ്ധനുമായിരിക്കും. അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകൾ രണ്ട്‌ വിരുദ്ധധ്രു വങ്ങളിൽ സ്ഥിതി ചെയ്യുന്നവയാണ്‌. ഒന്ന്‌ അഹങ്കാരത്തിന്റേതാണെങ്കിൽ മറ്റേത്‌ അധമത്വത്തിന്റേതാണ്‌. വിരുദ്ധ ധ്രുവങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക്‌ കൊണ്ടുവരാതെ അടി മമോചനം യഥാർഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന്‌ ഏ റ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്‌. എബ്രഹാം ലിങ്ക ന്റെ പ്രവർത്തനങ്ങൾ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകൾക്ക്‌ മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തിൽ! പക്ഷേ, എന്താണവിടെ സംഭവിച്ചത്‌? നിയമം മൂലം സ്വാതന്ത്ര്യം ലഭിച്ച അടിമകൾക്ക്‌ പക്ഷേ, സ്വാതന്ത്ര്യത്തിന്റെ `ഭാരം` താങ്ങുവാൻ കഴിഞ്ഞി ല്ല. എന്തു ചെയ്യണമെന്നറിയാതെ അവർ ചുറ്റുപാടും നോക്കി. ആരും കൽ പിക്കാനില്ലാത്തതുകൊണ്ട്‌ അവർക്ക്‌ ഒന്നും ചെയ്യുവാനായില്ല. അവർ തിരി ച്ച്‌ യജമാനന്മാരുടെ അടുത്തുചെന്ന്‌ തങ്ങളെ അടിമകളായിത്തന്നെ സ്വീ കരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത്‌ വ്യർഥമാണെന്ന വസ്തുതയാണ്‌ ഇവിടെ അനാവൃതമാവുന്നത്‌. മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവ ത്തിൽനിന്ന്‌ അവതീർണമായ ഖുർആൻ ഇക്കാര്യത്തിൽ തികച്ചും പ്രായോ ഗികമായ നടപടിക്രമത്തിനാണ്‌ രൂപം നൽകിയിട്ടുള്ളത്‌. അറ്യേൻ സമ്പദ്‌ ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരുകേ വല നിരോധത്തിലൂടെ പിഴുതെറിയുവാൻ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകൾ. ഇസ്ലാം പ്രചരി പ്പിക്കപ്പെട്ട പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരു ന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക്‌ അതു നിരോധിക്കുന്നത്‌ പ്രായോഗി കമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ്‌ ചെയ്യുകയെന്നുള്ളതാണ്‌ സത്യം. അതു കൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച്‌ കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരി കയല്ല. പ്രത്യുത, അത്‌ ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപ ടികൾ സ്വീകരിക്കുകയാണ്‌ ചെയ്തത്‌. രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളിൽ സ്ഥിതി ചെയ്യുന്നവരെ ഒരേവി താനത്തിലേക്ക്‌ കൊണ്ടുവരികയാണ്‌ ഇസ്ലാം ആദ്യമായി ചെയ്തത്‌. അടിമയെയും ഉടമയെയും സംസ്കരിക്കുയെന്ന പദ്ധതിയാണ്‌ ഖുർ ആൻ മുന്നോട്ടുവെച്ചത്‌. പിന്നെ, സ്വാതന്ത്ര്യം ദാനമായും അധ്വാനിച്ചുംനേ ടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്‌ തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെ ത്തിച്ചുകൊണ്ട്‌ സ്വാതന്ത്ര്യം നേടുവാനുള്ള വഴികൾ തുറക്കുകയും അതുലഭ ​‍ിച്ചുകഴിഞ്ഞാൽ അതു സംരക്ഷിക്കുവാൻ അവനെ പ്രാപ്തനാക്കുകയു മാണ്‌ ഖുർആൻ ചെയ്തത്‌. അതുമാത്രമായിരുന്നു അക്കാര്യത്തിൽ പ്രായോഗികമായിരുന്നത്‌.

No comments:

Post a Comment