Thursday, January 27, 2011

എന്തുകൊണ്ടാണ്‌ അടിമത്തത്തെ പൂർണമായി നിരോധിക്കാൻ ഖുർആൻ സന്നദ്ധമാകാതിരുന്നത്‌?

അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമ ങ്ങൾ സ്വീകരിച്ച ഇസ്ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ച തുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊ ന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്‌?

ഒന്നിലധികം കാരണങ്ങളുണ്ട്‌. അടിമത്തത്തെ പാടെ നിരോധിക്കാത്ത
ഖുർആനിന്റെ നടപടി അതിന്റെ സർവകാലികതയാണ്‌ വ്യക്തമാക്കു ന്നത്‌. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച്‌ ശരിക്കറിയാവുന്ന ദൈവം തമ്പുരാനിൽനിന്നുള്ളതാണ്‌ ഖുർ ആൻ എന്ന വസ്തുതയാണ്‌ ഈ വിഷയത്തിലെ അതിന്റെ നിലപാടിൽ നിന്നും നമുക്ക്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. ഇസ്ലാം കാലാതിവർത്തിയാ ണെന്നും അതിന്റെ നിർദേശങ്ങൾ എക്കാലത്തും പ്രായോഗികമാണെ ന്നുമുള്ള വസ്തുതയാണ്‌ അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച്‌ അവഗാഹമായി പഠിച്ചാൽ ബോധ്യപ്പെടുക. അടിമത്ത വ്യവസ്ഥിതിയുടെ ആരംഭംതന്നെ യുദ്ധത്തടവുകാരിൽനി ന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട്‌ ആധുനി ക രാഷ്ട്രങ്ങൾ നടത്തിയ പ്രഖ്യാപനങ്ങൾക്കു മുമ്പ്‌ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനിന്നിരു ന്നത്‌. യുദ്ധത്തിൽ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകിൽ കൊന്നു കളയുക, അല്ലെങ്കിൽ അടിമകളാക്കുക. ഇതാണ്‌ നടന്നിരുന്നത്‌. ഇവ മാ ത്രമായിരുന്നു പ്രായോഗികമായ മാർഗങ്ങൾ. അതല്ലാതെ അവരെ തടവു കാരായി പാർപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായി രുന്നില്ലല്ലോ. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തിൽ ഖുർആൻ നൽകുന്ന നിർദേശമിങ്ങനെയാണ്‌: “ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ (നിങ്ങൾ) പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്തുകഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനുശേഷം (അവരോ ട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ട യക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങൾ ഇറക്കിവെക്കുന്നതുവ രെയാണിത്‌. അതാണ്‌ (യുദ്ധത്തിന്റെ) മുറ” (47:4) ശത്രുക്കളെ യുദ്ധ ഭൂമിയിൽ വെച്ച്‌ വധിക്കുവാൻ അനുശാസിക്കുന്ന ഈ സൂക്തത്തിൽ ബ ന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാ ണ്‌ കൽപിച്ചിരിക്കുന്നത്‌. ഈ സൂക്തത്തിന്റെ വെളിച്ചത്തിൽ പ്രവാചകാന ​‍ുചരന്മാരിൽ പ്രമുഖരെല്ലാം യുദ്ധത്തടവുകാരെ വധിക്കാൻ പാടില്ലെ ന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. യുദ്ധത്തടവുകാരെ നാലു വിധത്തിൽ കൈകാര്യം ചെയ്യുവാൻ പ്രവാ ചകൻ (സ) മാതൃക കാണിച്ചിട്ടുണ്ട്‌. 1. വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത്‌ മുസ്ലിം സമൂഹ ത്തിന്‌ ഹാനികരമല്ലെന്ന്‌ ബോധ്യപ്പെടുന്ന അവസ്ഥയിൽ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്‌. 2. ശത്രുക്കൾ പിടിച്ചുവെച്ച മുസ്ലിം തടവുകാർക്കു പകരമായി അവരെ കൈമാറുക. 3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക. 4. മുസ്ലിം യോദ്ധാക്കൾക്ക്‌ അടിമകളെ ഭാഗിച്ച്‌ നൽകുക. പ്രവാചകൻ (സ) വിവിധ യുദ്ധങ്ങളിൽ മുകളിൽ പറഞ്ഞ വ്യത്യസ്തമാ ർഗങ്ങൾ സ്വീകരിച്ചിരുന്നതായി കാണാം. ഇതിൽ നാലാമത്തെ മാർഗമാ യ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാർഗ ങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ്‌ സ്വീകരിച്ചിരു ന്നത്‌. അടിമത്തം പൂർണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ മാർ ഗം സ്വീകരിക്കുവാൻ മുസ്ലിം സമൂഹത്തിന്‌ ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തിൽ മുസ്ലിം കൾക്ക്‌ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നതാണ്‌വസ്തുത. മുസ്ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവർ അടിമത്തത്തെ ഒരു മാർ ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ല ക്ഷ്യമായിക്കണ്ട്‌ യുദ്ധത്തിൽ ഏർപ്പെടുന്നവരുമായിരുന്നു. അവരുമായി യു ദ്ധം ചെയ്യുമ്പോൾ മുസ്ലിംകളിൽനിന്ന്‌ അവർ തടവുകാരായി പിടിക്കു ന്നവരെ അവർ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമാ യിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കിൽ മുസ്ലിംകൾക്ക്‌ അവരിൽനിന്നുള്ള ബന്ദികളെ അടിമകളാക്കുവാൻ പറ്റുകയില്ല. ഇത്‌ ശ ത്രുക്കൾക്ക്‌ മുസ്ലിം ബന്ദികളുടെ മേൽ കൂടുതൽ ക്രൂരത കാണിക്കുവാ നുള്ള അവസരമുണ്ടാക്കുകയാണ്‌ ചെയ്യുക. മുസ്ലിംകൾക്കാണെങ്കിൽ അവ രിൽനിന്ന്‌ പിടിക്കപ്പെട്ടവർക്കും വേണ്ടി വില പേശുവാനായി ശത്രുക്ക ളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല. ഇസ്ലാമിൽ അടിമത്തം നിരോധിക്കപ്പെട്ടാൽ അവരിൽനിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്ലിംകൾക്ക്‌ കഴിയുകയില്ലെ ന്ന്‌ ശത്രുക്കൾക്കറിയാം. അതുകൊണ്ടുതന്നെ അവരിൽനിന്ന്‌ പിടിക്കപ്പെ ട്ട ബന്ദികൾക്ക്‌ പകരമായി മുസ്ലിംകളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികളെസ്വ തന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക്‌ ശത്രുക്കൾ സന്നദ്ധരാവുകയി ല്ല.

മുസ്ലിംകൾക്കാണെങ്കിൽ ശത്രുക്കളിൽനിന്നുള്ള ബന്ദികൾ ഒരു തലവേ ദന മാത്രമായിത്തീരുകയും ചെയ്യും. അവർക്കുള്ള താമസസ്ഥലം ഉണ്ടാ ക്കുക മുസ്ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണ ക്കിനാളുകൾ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളിൽ അവർക്കെ ല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്കരമാ യിത്തീരുമെന്ന്‌ പറയേണ്ടതില്ലല്ലോ. അവർക്കുള്ള ഭക്ഷണവും വസ്ത്രവു മെല്ലാം നൽകാൻ മുസ്ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവർ ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണത്തിൽ സുഖകരമായി ജീവിക്കുമ്പോൾ മുസ്ലിംകളിൽനിന്ന്‌ പിടിക്കപ്പെട്ട ബന്ദികൾ ഇസ്ലാമി​‍െ ന്റ ശത്രുക്കളുടെ ക്രൂരതകൾ സഹിച്ച്‌ അവർ ഏൽപിക്കുന്ന കഠിനമായ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത്‌ ഒരിക്കലും നീതിയാവു കയില്ലല്ലോ. മുസ്ലിം സമൂഹത്തിന്റെ നാശത്തിനാണ്‌ അതു നിമിത്തമാവു ക. യുദ്ധം ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നുംചെ യ്യാത്ത ഒരു അവസ്ഥയാണ്‌ ഇതുവഴി സംജാതമാവുക. അതുകൊ ണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയി ൽ ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കിൽ അത്‌ ആത്മഹത്യാ പരമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ സർവകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്‌. ലോകത്ത്‌ അടിമത്തം ഒരു സ്ഥാപനമായി നിലനിൽക്കെ ഇസ്ലാം അതു നിരോധിക്കുന്നതുകൊണ്ട്‌ പ്രായോഗിക തലത്തിൽ ഗുണത്തേക്കാളേ റെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ്‌ വാസ്തവം. അടിമത്തം അ നുവദിച്ചിരിക്കുന്ന ഇസ്ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെ ന്നും അടിമക്ക്‌ അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ല നിലയിൽ വർത്തിക്കണമെന്നും ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്കർഷിക്കുകയും ചെയ്യുന്നു. അതുകൊ ണ്ടുതന്നെ ഒരു മുസ്ലിമിന്റെ കീഴിൽ ജീവിക്കുന്ന അടിമയെ സംന്‌ ധിച്ചിടത്തോളം അടിമത്തം അവന്‌ ഒരു ഭാരമായിത്തീരുകയില്ല. അതോടൊ പ്പംതന്നെ അവൻ സ്വതന്ത്രനാകുവാൻ ഏതു സമയത്തും സാധ്യതയു ണ്ടുതാനും. സ്വാതന്ത്ര്യം വേണമെന്ന്‌ സ്വയം തോന്നുമ്പോൾ അവൻസ്വാ തന്ത്ര്യം നേടുവാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഇതേ അടിമ ഇത്തരം ധർമങ്ങളിലൊന്നും വിശ്വാസമില്ലാ ത്ത ഒരു അമുസ്ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാൾക്ക്‌ അതി ക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ്‌ ലഭിക്കുക. അയാ ളെ സംന്ധിച്ചിടത്തോളം അടിമത്തത്തിൽനിന്നുള്ള മോചനം ഒരി ക്കലും നടപ്പിലാകാത്ത സ്വപ്നം മാത്രമായിരിക്കും. ഒരു മുസ്ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ്‌ അതുകൊണ്ടുതന്നെ അടിമകൾ ഇഷ്‌ ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയു ള്ള സഹകരണവും കിട്ടുമല്ലോ. എന്നാൽ, ഇസ്ലാം അടിമത്തം നിരോധ ​‍ിച്ചിരുന്നെങ്കിൽ ഒരിക്കലും അടിമക്ക്‌ അത്തരമൊരു ജീവിതം നൽ കുവാൻ ആരും സന്നദ്ധരാവുകയില്ല. മുസ്ലിമിനാണെങ്കിൽ അടിമകളെവെ ച്ചുകൊണ്ടിരിക്കാൻ പറ്റുകയുമില്ലല്ലോ. അടിമത്തം നിലനിൽക്കുന്ന ഒരു സാമൂഹിക സംവിധാനത്തിൽ ഇസ്ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട്‌ കാര്യമായ ഗുണങ്ങ ളൊന്നുമില്ലെന്ന്‌ മാത്രമല്ല അടിമയെ സംന്ധിച്ചിടത്തോളം അത്‌ കൂടു തൽ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്ലിം സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയുംചെ യ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീരികവുമാ യ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോ ഗിക നിയമങ്ങൾ ആവിഷ്കരിക്കുകയുമാണ്‌ ഇസ്ലാം ചെയ്തത്‌. അതുമാ​‍്ര തമാണ്‌ അത്തരമൊരു സമൂഹത്തിൽ കരണീയമായിട്ടുള്ളത്‌; പ്രായോ ഗികവും.

No comments:

Post a Comment